വഴിയെ പോകുന്നവരെ അവള്‍ തല്ലി,
പണം തരാഞ്ഞവരില്‍ നിന്നും പിടിച്ചു പറിച്ചു,
അവള്‍ ചിരിച്ചു ഒരു ഭ്രാന്തിയെ പോലെ,
അവള്‍ ഓടി ഒരു ഭ്രാന്തിയായി.
തെണ്ടുന്നവര്‍ക്ക് കൊടുക്കാത്തവര്‍,
അവള്‍ക്കു കൊടുത്തു, അഥവാ അവള്‍ എടുത്തു.
സ്ഥിരതയുള്ളവര്‍ക്ക് ഈ ലോകത്തില്‍ സ്ഥാനമില്ല.
ഭ്രാന്തരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍,
അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളല്ലോ സ്വതന്തര്‍.
പ്രചോദനം: http://www.drishtipat.org/film/cl.html
Subscribe to:
Post Comments (Atom)
No comments:
Post a Comment